Kerala

അദ്വാനി കേരളത്തില്‍; കുശലാന്വേഷണവുമായി മുഖ്യമന്ത്രി

മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി. ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ടില്‍ വില്ലയിലാണ് താമസം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അദ്വാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എട്ടാം തീയതി ഉച്ചയ്ക്ക് ശേഷം അദ്ദേഹം മടങ്ങും.

മകള്‍ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴ് പേര്‍ ഉള്‍പ്പെടുന്ന സംഘം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊച്ചിയിലെത്തിയത്. വൈകീട്ട് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം ആലപ്പുഴയിലേക്ക് എത്തി. സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുരക്ഷാച്ചുമതലയുള്ളവര്‍ വ്യക്തമാക്കി. 

ഇന്നലെ വൈകീട്ട് 5.40ന് ഇന്‍ഡിഗോയുടെ ഡല്‍ഹി വിമാനത്തില്‍ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഈ സമയംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി. അദ്വാനി വിഐപി ലോഞ്ചില്‍ ഇരിപ്പുണ്ടെന്നറിഞ്ഞ് പിണറായി വിജയന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. അഞ്ച് മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പിഎം വേലായുധന്‍, ദേശീയ കൗണ്‍സിലംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍പി ശങ്കരന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് അദ്വാനിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT