Kerala

അദ്വാനി കേരളത്തില്‍; കുശലാന്വേഷണവുമായി മുഖ്യമന്ത്രി

മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി. ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ടില്‍ വില്ലയിലാണ് താമസം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അദ്വാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എട്ടാം തീയതി ഉച്ചയ്ക്ക് ശേഷം അദ്ദേഹം മടങ്ങും.

മകള്‍ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴ് പേര്‍ ഉള്‍പ്പെടുന്ന സംഘം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊച്ചിയിലെത്തിയത്. വൈകീട്ട് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം ആലപ്പുഴയിലേക്ക് എത്തി. സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുരക്ഷാച്ചുമതലയുള്ളവര്‍ വ്യക്തമാക്കി. 

ഇന്നലെ വൈകീട്ട് 5.40ന് ഇന്‍ഡിഗോയുടെ ഡല്‍ഹി വിമാനത്തില്‍ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഈ സമയംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി. അദ്വാനി വിഐപി ലോഞ്ചില്‍ ഇരിപ്പുണ്ടെന്നറിഞ്ഞ് പിണറായി വിജയന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. അഞ്ച് മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പിഎം വേലായുധന്‍, ദേശീയ കൗണ്‍സിലംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍പി ശങ്കരന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് അദ്വാനിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT