Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി 

വിജിലൻസിന്റെ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ട് കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു കോടതി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി കോടതി തള്ളി. കോട്ടയം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. വിജിലൻസിന്റെ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ട് കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു കോടതി. 

ഔദ്യോഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ കേസ്. വിടുതൽ ഹർജി തള്ളിയതോടെ 
തച്ചങ്കരി വിചാരണയടക്കമുള്ള മറ്റ് നടപടികൾ നേരിടേണ്ടി വരും. അടുത്ത മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.

സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ല. തൃശൂർ സ്വദേശിയായ പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരേ പരാതി നൽകിയിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT