Kerala

അന്തിക്കാട് കൊലപാതകം; നിധില്‍ ബിജെപി പ്രവര്‍ത്തകന്‍; മന്ത്രി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍

കൊലപാതകത്തില്‍ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്നും സിപിഎം ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടില്‍ കൊലപാതകക്കേസ് പ്രതി നിധിലിനെ വെട്ടിക്കൊന്നതിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകത്തില്‍ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്നും സിപിഎം ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

'ഉന്നത ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കൊലപാതകത്തിന് പിന്നിലെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പങ്കാളിത്തം അന്വേഷിക്കണം. പ്രത്യേകിച്ച് മന്ത്രി എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് അദ്ദേഹം തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കാലം ഉണ്ടാക്കിയത്'- സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട നിധിന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലിനെയാണ് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍.കഴിഞ്ഞ ജൂലൈയിലാണ് താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 

കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് കാറിലെത്തിയ സംഘം, നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍ വണ്ടി ഇടിപ്പിച്ച് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിധില്‍ മരിച്ചു. ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

SCROLL FOR NEXT