Kerala

അയൽക്കാരന്റെ നായ ഓരിയിടുന്നത് എന്തുകൊണ്ട്? വിചിത്ര ചോ​ദ്യവുമായി എത്തിയ അപേക്ഷകന് വിവരാവകാശ കമ്മീഷണറുടെ താക്കീത്

അയൽവീട്ടിലെ നായ ഓരിയിടുന്നത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അയൽവീട്ടിലെ നായ ഓരിയിടുന്നത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ താക്കീത്. പന്തളം മുടിയൂർക്കോണം സ്വദേശി അശോകനോട് വിവരാവകാശ നിയമം ദുർവിനിയോ​ഗം ചെയ്യരുതെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. 

2014ൽ അയൽക്കാരന്റെ നായ ഓരിയിടുന്നത് സംബന്ധിച്ചാണ് വിവരാവകാശ നിയമപ്രകാരം വിചിത്രമായ ചോദ്യവുമായി മൃ​ഗ സംരക്ഷണ വകുപ്പിനെ അശോകൻ സമീപിച്ചത്. ഉത്തരം ലഭ്യമല്ലെന്ന് മ‌ൃ​ഗ സംരക്ഷണ വകുപ്പ് ആദ്യമേ തന്നെ അറിയിച്ചിരുന്നു. തുടർന്നാണ് അശോകൻ മുഖ്യ വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകിയത്. 

പത്തനംതിട്ട കലക്ടറേറ്റിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് മറ്റ് പരാതികളോടൊപ്പം അശോകന്റെ ആവലാതിയും കമ്മീഷണർ ചോവ്വാഴ്ച പരി​ഗണിച്ചത്. വീഡിയോ കോൺഫറൻസ് മുറിയിൽ പരാതിക്കാരനും മൃ​ഗ സംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ ഡോ. ബിജു മാത്യു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ബിഎസ് ബിനു എന്നിവരും ഹാജരായിരുന്നു. 

വിവരാവകാശ നിയമത്തെപ്പറ്റി ധാരണയില്ലാതെയുള്ള അപേക്ഷ മൃ​ഗ സംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥരുടേയും തന്റെയും സമയം പാഴാക്കുന്നതാണെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. അറിയാനുള്ള അവകാശം കൊണ്ടാണ് അപേക്ഷ നൽകിയതെന്ന് അശോകൻ വിശദീകരിച്ചു. എന്നാൽ പൊതു അധികാരിയിൽ ഉള്ള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാൻ സാധിക്കൂ എന്ന് കമ്മീഷണർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT