Kerala

അഴിക്കുള്ളില്‍ ജീവിതം തുടരുമോ? സുപ്രീം കോടതിയില്‍ പോയിട്ടും കാര്യമില്ലെന്ന് ദിലീപിന് നിയമോപദേശം

ദിലീപ് സുനില്‍കുമാറുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണായക തെളിവാണ് ദിലീപിന് ജാമ്യം നിരസിക്കാന്‍ കോടതി വിശ്വസത്തിലെടുത്തത്.  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഗുഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനു ജാമ്യ പ്രതീക്ഷകള്‍ അസ്തമിക്കുന്നു. രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ആലുവ സബ്ജയിലില്‍  ഇനിയും എത്രകാലം കിടക്കേണ്ടി വരുമെന്നത് താരത്തെയും ബന്ധപ്പെട്ടവരെയും വന്‍ ആശങ്കയിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കു ദിലീപ് ക്വട്ടേഷന്‍ നല്‍കിയാണ് നടിയെ അക്രമിച്ചതെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യത്തിനു തടയിട്ടിത്. അതുകൊണ്ടു തന്നെ സുപ്രീം കോടതിയില്‍ പോയാലും പ്രോസിക്യൂഷന്‍ ഈ തെളിവു ഹാജരാക്കും. നിര്‍ഭയ കേസിനു ശേഷം സ്ത്രീ പീഡന കേസുകളില്‍ അതീവ കര്‍ശന നിലപാടെടുക്കുന്ന സുപ്രീം കോടതിയില്‍ ഈ തെളിവു ഹാജരാക്കിയിട്ടും ഫലമില്ലെന്ന് ദിലീപിനു നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തെളിവിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി തീരുമാനിക്കേണ്ട കാര്യങ്ങള്‍ ഒരു ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി പരിഗണിക്കില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ദിലീപിനെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജാമ്യം നിഷേധിച്ചു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ദിലീപ് സുനില്‍കുമാറുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണായക തെളിവാണ് ദിലീപിന് ജാമ്യം നിരസിക്കാന്‍ കോടതി വിശ്വസത്തിലെടുത്തത്.  കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

SCROLL FOR NEXT