കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കഥാപാത്രമാവുന്ന കഥാകൃത്ത് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച 
Kerala

'ആത്മകഥയില്ലാത്ത കഥയുണ്ടോ സാറേ ഒരെണ്ണമെടുക്കാന്‍?'

'ആത്മകഥയില്ലാത്ത കഥയുണ്ടോ സാറേ ഒരെണ്ണമെടുക്കാന്‍?'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഥകളില്‍ കഥാകൃത്തിന്റെ നിഴല്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വേണ്ടിവരുന്നതായി എഴുത്തുകാരന്‍ ജി. ആര്‍. ഇന്ദുഗോപന്‍. കഥാകൃത്തിന്റെ അംശം കഥയില്‍ എത്രത്തോളം വരുമെന്നത് പ്രധാനമാണ്. കഥാകൃത്തിന്റെ നിഴലുപോലും ഇല്ലാത്ത രചനയ്ക്കായി കുറേ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കഥാപാത്രമാവുന്ന കഥാകൃത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജി. ആര്‍. ഇന്ദുഗോപന്‍.

തന്നേക്കാള്‍ ഉയര്‍ന്ന ബൗദ്ധിക നിലവാരത്തിലുള്ളവരും അനുഭവമുള്ളവരുമായ കഥാപാത്രങ്ങളെ രചിക്കേണ്ടിവരുമ്പോള്‍ അതില്‍ സ്വന്തം നിഴല്‍ വരുന്നത് അരോചകമാണ്. കഥാകൃത്തിനെ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കേണ്ടി വരും. ഗൂഗിളില്‍ തിരഞ്ഞാല്‍ കണ്ടെത്താന്‍ പറ്റുന്ന ജീവിതങ്ങള്‍ക്കപ്പുറമുള്ള കാര്യം കഥകളില്‍ ആവിഷ്‌കരിക്കേണ്ടിവരും. ഗൂഗിളില്‍ ഇല്ലാത്ത ജീവിതം കണ്ടെത്താനുള്ള ശ്രമമാണ് ലിറ്ററേച്ചര്‍ എന്നും അദ്ദേഹം പറഞ്ഞു. 

എഴുതുന്ന ആള്‍ ഇവിടെയുണ്ട് എന്ന ചിന്തയാണ് എഴുത്തിന് പിന്നിലെ കാര്യമെന്ന് കഥാകൃത്ത് ബി. മുരളി പറഞ്ഞു. നല്ല കഥാപാത്രങ്ങളും ചീത്ത കഥാപാത്രങ്ങളും തമ്മിലെ സംഭാഷണങ്ങള്‍ വരുമ്പോള്‍ അതിനിടയിസല്‍ എവിടെയോ ആണ് കഥാകൃത്ത്.

സ്വന്തം കഥയില്‍ താന്‍ മൊത്തത്തില്‍ ഇല്ല. പക്ഷേ ഒരു തരി ഉണ്ടാവും. ഒരു കഥാപാത്രത്തെപ്പോലെ കഥാകൃത്ത് ജീവിക്കണം എന്നില്ല. ഓരോ കഥാപാത്രവും കഥാകൃത്തിന്റെ ചോരയാണ്.

കഥാകൃത്തിന്റെ ആത്മാശം കഥാപാത്തില്‍ എവിടെയെങ്കിലും ഉണ്ടാവുമെന്ന് അശ്വതി ശശികുമാര്‍ പറഞ്ഞു. കഥാകൃത്ത് കഥയിലെ സര്‍വാധികാരിയാവുന്നതിനുള്ള ഉദാഹരണങ്ങളാണ് ഇതിഹാസ ഗ്രന്ഥങ്ങളിലടക്കം ഉള്ളതെന്ന് ഷിനിലാല്‍ അഭിപ്രായപ്പെട്ടു.

കഥ എഴുതുമ്പോള്‍ കഥാകാരന്‍ ഇരട്ടജീവിയാണെന്ന് ജേക്കബ് എബ്രഹാം പറഞ്ഞു. കഥയെഴുതുമ്പോള്‍ എഴുത്തുകാരന്‍ സ്വയം ഒരു കഥാപാത്രം കൂടിയാകുന്നു. ഈ ഇരട്ട ജീവിതമാണ് കഥാകൃത്തിനെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.എ ബീന, ഷിനിലാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT