Kerala

ആര്‍ദ്രം മിഷന്റെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി ; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും നിയമനം നടത്തിയില്ലെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്മാരും പിജി റസിഡന്റ് ഡോക്ടര്‍മാരും അടക്കമുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തി വന്നത്. 

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനിടയായ സാഹചര്യം ജൂനിയര്‍ ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായി അടുത്ത വര്‍ഷം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. 

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തസ്തിക ഉണ്ടെങ്കില്‍ കണ്ടെത്തി നിയമനം നടത്താന്‍ പരിശ്രമിക്കും. റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും നിയമനം നടത്തിയില്ലെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കും. സമരം നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT