Kerala

ആഹാരം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; 23 കാരി ശ്വാസം മുട്ടി മരിച്ചു

തിങ്കളാഴ്ച രാത്രി ‌ആഹാരം കഴിക്കവെ പൊടുന്നനെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആഹാരം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയിൽ നസീറിന്റെയും ഷാമിലയുടെയും മകൾ ഫാത്തിമ (23) ആണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം. 

തിങ്കളാഴ്ച രാത്രി ‌ആഹാരം കഴിക്കവെ പൊടുന്നനെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

നാട്ടു ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ ഉദ്യോഗസ്ഥയാണ്. അവിവാഹിതയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം  വാളിക്കോട് ജുമാ മസ്ജിദിൽ കബറടക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT