Kerala

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ രണ്ടാം പരിശോധന ഫലം നെഗറ്റീവ്; മൂന്നാമത്തെ ഫലം തിങ്കളാഴ്ച

ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവ്. ഞായറാഴ്ച വൈകിട്ട് ഫലം വന്നപ്പോഴാണു ചെറുതോണിയിലെ കോവിഡ് ബാധിതനും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ക്കു രോഗം ഭേദമായതാണെന്ന് ഇടുക്കി ഡിഎംഒ പറഞ്ഞു.

4 ദിവസത്തെ ഇടവേളയിലാണു സാംപിളുകള്‍ ശേഖരിച്ചത്. മൂന്നാമത്തെ സാംപിള്‍ ഇന്നു വൈകിട്ട് ശേഖരിച്ചു. ഫലം തിങ്കളാഴ്ച വന്നേക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്മാന്‍ കേരളം ചുറ്റിയതായാണു രേഖകള്‍. സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടു കോണ്‍ഗ്രസ് നേതാക്കളുമൊത്തു മന്ത്രിമാരെയും എംഎല്‍എമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാന്‍ പോയിരുന്നു. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി. 

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണു താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13ന് കാസര്‍കോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയില്‍ പങ്കെടുത്തു. ജാഥ മറയൂര്‍ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്.

ഏകാധ്യാപകരും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും സന്ദര്‍ശനം നടത്തി. നിലവില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ്. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ വീട്ടിലാണ്. നേതാവുമായി  അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാന്‍ നിര്‍ദേശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT