Kerala

ഇത്തവണ കള്ളവോട്ട് നടപ്പില്ല; കണ്ണൂരില്‍ കണ്ണിമചിമ്മാത്ത കാവല്‍; വന്‍ സുരക്ഷ; 57 കമ്പനി കേന്ദ്രസേന

ജില്ലയിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്രപ്രശ്‌നബാധിത ബൂത്തുകളാണ്. 611 എണ്ണം പ്രശ്‌നബാധിത ബൂത്തുകളും. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുളള മേഖലയിലാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിന് ഇത്തവണ വന്‍ സുരക്ഷാ സന്നാഹം. തീവ്രപ്രശ്‌നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതല്‍ അര്‍ധസൈനികരെയും പൊലീസിനെയും നിയോഗിക്കും. 

മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും തമ്മിലുള്ള  ചര്‍ച്ചയിലാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. സംസ്ഥാന പൊലിസിന് പുറമെ സംസ്ഥാന വ്യാപകമായി 57 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 2000 പൊലീസുകാരെ അധികമായി എത്തിക്കും. 

മുന്‍കാല അനുഭവം കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ ബൂത്തുകള്‍ പ്രത്യേകമായി ശ്രദ്ധിക്കും. ജില്ലയിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്രപ്രശ്‌നബാധിത ബൂത്തുകളാണ്. 611 എണ്ണം പ്രശ്‌നബാധിത ബൂത്തുകളും. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുളള മേഖലയിലാണ്. ഇവിടങ്ങളില്‍ ശക്തമായ സുരക്ഷയ്ക്ക് നടപടികളെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാം ഒരുക്കും.

സംസ്ഥാനത്ത് 3607 ബൂത്തുകളിലെ നടപടികള്‍ വെബ്കാസ്റ്റ് ചെയ്യും. പൊതുനിരീക്ഷകന്‍, പൊലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ നിരീക്ഷണം ഇവിടങ്ങളിലുണ്ടാകും. സംസ്ഥാനത്താകെ 4482 പ്രശ്‌നസാധ്യതാ ബൂത്തുകളാണുള്ളത്. ഇവയില്‍ 425 എണ്ണം ഗുരുതര ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള തീവ്രപ്രശ്‌നബാധിത കേന്ദ്രങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT