Kerala

ഉമ്മയെ കാണാന്‍ മഅദനി എത്തുന്നു; ഉപാധികള്‍ കടുപ്പിച്ച് എന്‍ഐഎ, മാധ്യമങ്ങളെ കാണില്ല 

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് ശാസ്താംകോട്ടയിലെത്തും. അര്‍ബുദ ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

 കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് ശാസ്താംകോട്ടയിലെത്തും. അര്‍ബുദ ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അവിടെ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊല്ലത്തെത്തും.

 കര്‍ശന ഉപാധികളാണ് മഅദനിക്ക് യാത്രാ അനുമതി നല്‍കിയപ്പോള്‍ എന്‍ഐഎ മുന്നോട്ട് വച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിലവിനായുള്ള പണം മുന്‍കൂറായി കെട്ടിവച്ചു. തിരിച്ചെത്തിയ ശേഷമുള്ള ചിലവുകളും മഅദനി അടയ്‌ക്കേണ്ടി വരും. യാത്രയില്‍ ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ ഭക്ഷണവും താമസവും മഅദനി നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.

 ഈ നിയന്ത്രണങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉമ്മയുടെ ആരോഗ്യനില മോശമായതോടെ ഉപാധികള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പന്ത്രണ്ടംഗ സുരക്ഷാസംഘമാണ് കരുനാഗപ്പള്ളിയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തുന്നത്.
 മാധ്യമങ്ങളെ കാണുന്നതിനും കേസുമായി ബന്ധപ്പെട്ട കക്ഷികളെ കാണുന്നതിനും രാഷ്ട്രീയക്കാരെ കാണുന്നതിനും വിലക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT