ഫയല്‍ ചിത്രം 
Kerala

എന്തുകൊണ്ടാണ് ഇത്ര ഭയം?, മുഖ്യമന്ത്രി ഉറങ്ങിയിട്ട് എത്ര ദിവസമായി?; തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ഈ അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണ ചുമതല ഏറ്റെടുത്താലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവം അന്വഷിക്കാനായി ഏല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വിശ്വസ്തരാണെന്നും സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണ ചുമതല ഏറ്റെടുത്താലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. 

സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലേറ്റ് തകര്‍ന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഫയലുകള്‍ സൂക്ഷിച്ച ഡിപ്പാര്‍ട്ടമെന്റില്‍ തീപിടിത്തമുണ്ടായി. ഇതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്‍ഐഎയ്ക്ക് അന്വേഷണത്തിന് ആവശ്യമായ സുപ്രധാന ഫയലുകളാണ് നഷ്ടപ്പെട്ടത് എന്നാണ് യുഡിഎഫ് വിശ്വസികക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്വപ്‌ന സുരേഷിനെ ഭയപ്പെടുന്നത്? ഞാന്‍ ധീരനാണ് എന്ന് പറയുന്ന മുഖ്യമന്ത്രി ഉറങ്ങിയിട്ട് എത്രദിവസമായി? എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇത്ര ഭയമെന്നും അദ്ദേഹം ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

SCROLL FOR NEXT