Kerala

'എന്നെ വെട്ടിക്കൊല്ലുമെന്നു പറഞ്ഞു', രമയുടെ സന്ദേശം പുറത്ത് ;  ഭാര്യയുടെ സൗഹൃദത്തില്‍ അസ്വസ്ഥനായി വിനോദ് ; പുല്ലൂറ്റ് കൂട്ട ആത്മഹത്യയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്

മകള്‍ നയനയുടെ മൊബൈലില്‍നിന്നും സുഹൃത്തിന് സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചുവരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കൊടുങ്ങല്ലൂരിലെ പുല്ലൂറ്റില്‍ ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഭാര്യയുടെ സൗഹൃദത്തെക്കുറിച്ചു ഭര്‍ത്താവിനുണ്ടായ സംശയമാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തില്‍ പൊലീസ്. ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി രമയ്ക്കുണ്ടായിരുന്ന സൗഹൃദത്തില്‍ ഭര്‍ത്താവ് പുല്ലൂറ്റ് തൈപറമ്പത്ത് വിനോദ് അസ്വസ്ഥനായിരുന്നു. ഇക്കാര്യം തെളിയിക്കുന്ന രമയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു.

രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂര്‍ വടക്കേനടയിലെ റീഗല്‍ സ്‌റ്റോഴ്‌സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് തുടര്‍ച്ചയായി രമ സന്ദേശം അയച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം രമ അബ്ബാസിന്റെ കടയില്‍ വീണ്ടും ജോലിക്കു പോകുന്നതു ഭര്‍ത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തര്‍ക്കവും ഉണ്ടായതാണ് സന്ദേശത്തിലുള്ളത്. 'ഭര്‍ത്താവ് എന്നെ വെട്ടിക്കൊല്ലുമെന്നു പറഞ്ഞു' എന്ന് രമ സ്ഥാപനം ഉടമയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.

താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും, ഇതേത്തുടര്‍ന്ന് രണ്ടു ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും സന്ദേശത്തില്‍ രമ വ്യക്തമാക്കുന്നു. ഈ വഴക്കാണ് രമയുടെയും വിനോദിന്റെയും മക്കളായ നീരജിന്റെയും നയനയുടെയും മരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രമയുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച മൂന്നു സന്ദേശവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

മകള്‍ നയനയുടെ മൊബൈലില്‍നിന്നും സുഹൃത്തിന് സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങള്‍ മാത്രമായിരുന്നെന്നാണ് സൂചന. അതേസമയം, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വിനോദ് ജീവനൊടുക്കുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയ അന്വേഷണ മാര്‍ഗങ്ങള്‍ തേടി. മൃതദേഹങ്ങള്‍ തൂങ്ങിനിന്ന കയര്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വിനോദ്, രമ, മക്കളായ നയന, നീരജ് എന്നിവരെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT