പ്രതീകാത്മക ചിത്രം 
Kerala

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; കേന്ദ്രം മാറ്റാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് പുതിയത് അനുവദിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; കേന്ദ്രം മാറ്റാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് പുതിയത് അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ പുനരാരംഭിക്കാനിരിക്കെ കേന്ദ്രം മാറ്റുന്നതിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പുതിയ കേന്ദ്രം അനുവദിച്ച് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിൽ പെട്ടുപോയ വിദ്യാർത്ഥികൾക്കാണ് പുതിയ പരീക്ഷാ കേന്ദ്രത്തിന് അപേക്ഷിക്കാൻ അനുവാദം നൽകിയത്. മെയ് 21ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിച്ചവർക്കാണ് പുതിയ കേന്ദ്രം അനുവദിച്ചത്.

മീഡിയം, കോഴ്സ് എന്നിവ തിരഞ്ഞെടുത്ത് അപേക്ഷിച്ചവർക്ക് പ്രസ്തുത കേന്ദ്രവും കോഴ്സുകൾ ലഭ്യമല്ലാത്ത പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്തവർക്ക് പ്രസ്തുത കോഴ്സ് നിലവിലുള്ള തൊട്ടടുത്ത പരീക്ഷാ കേന്ദ്രവും അനുവദിച്ചു. ഈ പട്ടിക http://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ Application for Center change എന്ന ലിങ്കിൽ ലഭിക്കും.

പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുള്ള സ്ലിപ്പ് പ്രിന്റ് എടുക്കാവുന്നതാണ്. പരീക്ഷാ ഹാൾ ടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷാ ഹാളിൽ പ്രവേശിക്കാം. 2020 മാർച്ചിലെ പൊതുപ രീക്ഷകൾക്ക് പരീക്ഷാ സഹായം അനുവദിച്ചിട്ടുള്ള സിഡബ്ല്യുഎസ്എൻ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ പുതിയ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്, ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT