Kerala

'ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്  മന്ത്രി മാത്യു ടി തോമസ് '

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജനതാദള്‍ എസിലെ മന്ത്രിമാറ്റത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്  മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോള്‍ അറബി പുറത്തായി എന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി 2009ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണന്‍കുട്ടി. 2011 ല്‍ ചിറ്റൂര്‍ സീറ്റു കിട്ടാതെ വന്നപ്പോള്‍ കുട്ട്യേട്ടനും വീരനും തമ്മില്‍ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോള്‍ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടന്റെ രാജയോഗം തെളിഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലെത്തി, മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോള്‍ അറബി പുറത്തായി.

കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി 2009ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണന്‍കുട്ടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റു കിട്ടാതെ വന്നപ്പോള്‍ കുട്ട്യേട്ടനും വീരനും തമ്മില്‍ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.

2016ലെ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ മത്സരിച്ച് എംഎല്‍എ ആയപ്പോള്‍ കുട്ട്യേട്ടനു മന്ത്രിയാകണം ജനങ്ങളെ സേവിക്കണം എന്നായി മോഹം. നാണ്വേട്ടനും അതിനെ പിന്തുണച്ചു. പക്ഷേ ദേവഗൗഡയുടെയും പിണറായി വിജയന്റെയും പിന്തുണയോടെ മാത്യു മന്ത്രിയായി. കുട്ട്യേട്ടന്‍ പാര്‍ട്ടി പ്രസിഡന്റ് പദം കൊണ്ട് തല്ക്കാലം തൃപ്തിപ്പെട്ടു.

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോള്‍ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടന്റെ രാജയോഗം തെളിഞ്ഞു.

കുട്ട്യേട്ടന്‍ മന്ത്രിയാകുന്നതോടെ കൊഴിഞ്ഞമ്പാറയുടെ സമഗ്ര വികസനം പൂര്‍ണമാകും. പാര്‍ട്ടിയിലെ സംസ്ഥാന, ജില്ലാ, നേതാക്കളുടെ ജീവിതവും സുരക്ഷിതമാകും. ഗൗഡാജിയുടെ പരിഭവവും തീരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT