Kerala

ഒന്നര ലക്ഷം അടച്ചില്ലെങ്കില്‍ ചികിത്സയില്ല, നിപ്പാ വൈറസ് ബാധിതനോട് സ്വകാര്യ ആശുപത്രിയുടെ ഭീഷണി

ഒന്നര ലക്ഷം അടച്ചില്ലെങ്കില്‍ ചികിത്സയില്ല, നിപ്പാ വൈറസ് ബാധിതനോട് സ്വകാര്യ ആശുപത്രിയുടെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബില്‍ തുകയുടെ പേരില്‍ നിപ്പാ വൈറസ് ബാധിതന് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനിള്ള ചാര്‍ജ് ആയ ഒന്നര ലക്ഷം ഉടന്‍ അടയ്ക്കണമെന്നാണ്, നിപ്പാ വൈറസ് ബാധിച്ചു മരിച്ച സഹോദരങ്ങളുടെ പിതാവിനോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. 

ബില്‍ തുക അടച്ചില്ലെങ്കില്‍ ചികിത്സ നിഷേധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി, ചികിത്സയിലുള്ള ചങ്ങരോത്തു സ്വദേശി മൂസയുടെ ബന്ധിക്കള്‍ പറഞ്ഞു. അപൂര്‍വ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ലംഘനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ ബില്‍ തുക അറിയിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തുവന്നു.

അതിനിടെ വിഷയത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രോഗിക്കു ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടാവരുതെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്്കി. വെന്റിലേറ്ററിലുള്ള രോഗിയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT