Kerala

കഞ്ചാവും പണവും നല്‍കി പ്രലോഭിപ്പിച്ച് കുട്ടികള്‍ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; എഴുപതുകാരന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍ 

കല്‍പകഞ്ചേരിയില്‍ കഞ്ചാവും പണവും നല്‍കി പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത അഞ്ചു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:കല്‍പകഞ്ചേരിയില്‍ കഞ്ചാവും പണവും നല്‍കി പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത അഞ്ചു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ ആറുപേരെ കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആറുപേരില്‍ രണ്ടുപേര്‍ എഴുപതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്.ഇരിങ്ങാവൂര്‍ സ്വദേശികളായ ഉണ്ണീന്‍കുട്ടി , കോയഹാജി, മുഹമ്മദ് ബഷീര്‍, സിദ്ദിഖ്, മുഹമ്മദ് സുഹൈല്‍, അബ്ദുള്‍ സലാം, എന്നിവരാണ് പ്രതികള്‍. ഇതില്‍ ഉണ്ണീന്‍ കുട്ടിയും കോയഹാജിയുടേയും പ്രായം എഴുപതു വയസിനു മുകളിലാണ്.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതാണ് പീഡന വിവരം അറിയാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായ വിവരം മനസിലായത്.

കേസ് പൊലിസ് അന്വേഷിച്ചതോടെയാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. 15 പേരാണ് ഈ സംഘത്തിലുള്ളത്.ആറുപേരെ അറസ്റ്റ് ചെയ്തതിന് പുറമേ നാലുപേരെ കുറിച്ചുള്ള സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്.കഞ്ചാവും പണവും നല്‍കി പ്രലോഭിച്ചാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT