Kerala

കണ്ടെത്താനുള്ളത് അഞ്ച് പേരുടെ മൃതദേഹം; പുത്തുമലയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു

ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടവും നിരവധി പേര്‍ മരിക്കുകയും ചെയ്ത വയനാട് പുത്തുമലയില്‍ നടത്തി വന്ന രക്ഷാ ദൗത്യം അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടവും നിരവധി പേര്‍ മരിക്കുകയും ചെയ്ത വയനാട് പുത്തുമലയില്‍ നടത്തി വന്ന രക്ഷാ ദൗത്യം അവസാനിപ്പിച്ചു. 18 ദിവസം നീണ്ടുനിന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഉരുള്‍പ്പൊട്ടലില്‍ കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. ഇനിയും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്താനുണ്ട്. 

കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുതായി എന്തെങ്കിലും സൂചന കിട്ടിയാല്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ തയാറാണെന്ന് സബ് കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. 

ഇന്ന് പച്ചക്കാട് മേഖലയില്‍ ഹംസ എന്നയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടന്നത്. വയനാട്ടിലെ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT