Kerala

കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയും; ആര്‍ക്കു വേണം അവരുടെ കണക്ക്?: കെ മുരളീധരന്‍ (വിഡിയോ) 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എംപിമാരുടെ തലയെണ്ണത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. തറവാടുകളില്‍ സ്വത്തുവീതം വയ്ക്കുമ്പോള്‍ സ്ഥലത്തിനും വീടിനും കണക്കുണ്ടാവും. പക്ഷേ കിണ്ടിയുടെയും കോളാമ്പിയുടെയും കണക്ക് ആരുമെടുക്കാറില്ല എന്ന് കമ്മ്യൂണിസ്റ്റുകാരെ ഉദ്ദേശിച്ച് മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭാവി നിര്‍ണയിക്കുവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വടകരയില്‍ കൊലയാളിയും പൊന്നാനിയില്‍ മുതലാളിയും ചാലക്കുടിയില്‍ കോമാളിയുമാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. സിഎംപിയും ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമില്ലാത്ത മുന്നണി എങ്ങനെയാണ് ഇടതുമുന്നണിയാകുന്നത്. ഇതു വെറും കമ്മ്യൂണിസ്റ്റ് മുന്നണിയാണെന്നും അദ്ദേഹം ആരോപിച്ചു. 

തെക്കനും വടക്കനുമൊക്കെ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പരിഹസിച്ച മുരളീധരന്‍ ചാനല്‍ ചര്‍ച്ചകളില്‍ ടോം വടക്കന്റെ അവതരണരീതിയും ഹാസ്യാത്മകമായി അനുകരിച്ചു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT