Kerala

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ സർവീസ്

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ഇതുസംബന്ധിച്ച് അവസാന സുരക്ഷാ അനുമതി നൽകുമെന്ന് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മുതൽ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരിൽ നിന്ന് ആദ്യം സർവീസ് നടത്തുക.

കണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിന് സർവീസിന് സജ്ജമാകും. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളായിരിക്കും തുടക്കത്തിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT