Kerala

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ സർവീസ്

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ഇതുസംബന്ധിച്ച് അവസാന സുരക്ഷാ അനുമതി നൽകുമെന്ന് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മുതൽ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരിൽ നിന്ന് ആദ്യം സർവീസ് നടത്തുക.

കണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിന് സർവീസിന് സജ്ജമാകും. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളായിരിക്കും തുടക്കത്തിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT