Kerala

കസ്റ്റഡി റദ്ദാക്കല്‍: സുനിയുടെ അപേക്ഷ തള്ളി, പൊലീസ് മര്‍ദിച്ചെന്ന വാദം അംഗീകരിച്ചില്ല

പൊലീസ് മര്‍ദിച്ചെന്ന സുനിയുടെ വാദം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചില്ല. അഭിഭാഷകനുമായി സംസാരിക്കണമെന്ന സുനിയുടെ ആവശ്യവും കോടതി തള്ളി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് കസ്റ്റഡി റദ്ദാക്കാന്‍ സുനില്‍ കുമാര്‍ ഹര്‍ജി നല്‍കിയത്. പൊലീസ് മര്‍ദിച്ചെന്ന സുനിയുടെ വാദം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചില്ല. അഭിഭാഷകനുമായി സംസാരിക്കണമെന്ന സുനിയുടെ ആവശ്യവും കോടതി തള്ളി.

സുനിയെ കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കസ്റ്റഡി കാലാവധി റദ്ദാക്കാണമെന്ന ആവശ്യമുയര്‍ത്തിയത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

ജയിലിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട കേസിലാണ് പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് തന്നെ പൊലീസ് മര്‍ദിച്ചെന്ന് സുനി അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സുനിയുടെ കസ്റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. 

ജയിലില്‍ പൊലീസ് മര്‍ദിച്ചതായി നേരത്തെയും സുനി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയില്‍ ഡോക്ടര്‍ ഇതു നിഷേധിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT