Kerala

കാസർകോട് ആയുധ ശേഖരം കണ്ടെത്തി; പിടിച്ചെടുത്തവയിൽ മൊബൈൽ ഫോണുകളും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും 

ബ്യൂട്ടി സലൂൺ വെടിവയ്പു കേസിന്റെ അന്വേഷണത്തിനിടയിൽ കാസർകോട് ആയുധ ശേഖരം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്യൂട്ടി സലൂൺ വെടിവയ്പു കേസിന്റെ അന്വേഷണത്തിനിടയിൽ കാസർകോട് ആയുധ ശേഖരം കണ്ടെത്തി. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലുള്ള ബ്യൂട്ടി സലൂൺ വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ബിലാൽ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് അയുധ ശേഖരം പിടിച്ചെടുത്തത്. 

കാസർകോട്- കർണാടക അതിർത്തിയിലെ പൈഗളിഗയിലെ വീട്ടിൽ പിസ്റ്റൾ, വാളുകൾ, കഠാര, മൊബൈൽ ഫോണുകൾ, വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്. ബ്യൂട്ടി സലൂണിൽ വെടി ഉതിർക്കാനുള്ള ക്വട്ടേഷൻ ബിലാലിനു നൽകിയത് കാസർകോട്ടെ മോനായിയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. 

വീടു കണ്ടപ്പോൾ തന്നെ അതു ക്രിമിനൽ സംഘങ്ങൾ താവളമടിക്കുന്ന സ്ഥലമാണെന്നു മനസിലായി. പൊലീസ് എത്തുമ്പോൾ 17 വയസുള്ള ആൺകുട്ടി മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇയാളുടെ മൊഴികൾ വസ്തുതാപരമായിരുന്നില്ല.

ഇതിനിടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ബിലാലിനെ കോടതിയിൽ ഹാജരാക്കി. ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയ ബിലാലും വിപിൻ വർഗീസും കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. ഇവരുടെ സഹായി അൽത്താഫും അറസ്റ്റിലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT