Kerala

കിച്ച്ടി മുസ്ലീം ഭക്ഷണം, ഈ സര്‍ക്കാരിന് കിച്ച്ടിയെ ദേശീയ ഭക്ഷണമാക്കാമോയെന്ന് എന്‍ എസ് മാധവന്‍ 

കേരളത്തിലെ കിച്ച്ടി എന്തുകൊണ്ട് ദേശീയ ഭക്ഷണമാക്കികൂടാ എന്നതായിരുന്നു മാധവന്‍ ഉന്നയിച്ച ആദ്യ സംശയം

സമകാലിക മലയാളം ഡെസ്ക്

കിച്ച്ടിയെ ദേശീയ ഭക്ഷണമായി ഉയര്‍ത്താന്‍ ബിജെപി സര്‍ക്കാരിന് കഴിയുമോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. കിച്ച്ടി മൂസ്ലീം ഭക്ഷണമാണെന്നും ഈജിപ്റ്റിലെ ദേശീയ ഭക്ഷണമായ കൊഷാരിയില്‍ നിന്നുമായിരിക്കാം ഇതിന്റെ ഉത്ഭവം എന്നും ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് മാധവന്‍

കേരളത്തിലെ കിച്ച്ടി എന്തുകൊണ്ട് ദേശീയ ഭക്ഷണമാക്കികൂടാ എന്നതായിരുന്നു മാധവന്‍ ഉന്നയിച്ച ആദ്യ സംശയം. ഇതിന് പിന്നാലെ കൊച്ചിയിലെ താജ് ഹോട്ടലില്‍ നിന്ന് കിച്ച്ടി കഴിച്ച സംഭവം വിശദീകരിച്ചുകൊണ്ടുള്ള ട്വീറ്റും മാധവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കിച്ച്ടിയെ ബ്രാന്‍ഡ് ഇന്ത്യ ഫുഡ്ഡാക്കുന്നു എന്ന വാര്‍ത്തകളായിരുന്നു ഇന്നതെ മാധവന്റെ ആദ്യ ട്വീറ്റിന് ആധാരം. 800കിലോഗ്രാം കിച്ച്ടി 60,000 അനാഥകുട്ടികള്‍ക്ക് നല്‍കുമെന്ന വാദം ഉയര്‍ത്തികാട്ടിയാണ് മാധവന്‍ ഇത് ട്വീറ്റ് ചെയ്തത്. അതായത് ഒരാള്‍ക്ക് 13 കിലോഗ്രാം വീതം. അത്തരത്തില്‍ കുട്ടികളെയും ദേശീയ ഭക്ഷണത്തെയും അധിക്ഷേപിക്കരുതെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; തിങ്കളാഴ്ച വരെ ലഭിച്ചത് 429 കോടി; 51 ലക്ഷം ഭക്തരെത്തി

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു, അപകടം വൈദ്യുതി ലൈനില്‍ നിന്ന്

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്‍

SCROLL FOR NEXT