Kerala

കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീംകോടതി; സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണം

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോ മറ്റോ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ പ്രവേശിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെഹ്‌റു കോളെജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീംകോടതി. കോയമ്പത്തൂര്‍ വിട്ടുപോകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കൃഷ്ണദാസ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.

മക്കള്‍ പാലക്കാട് ആയതിനാല്‍ പാലക്കാട് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോ മറ്റോ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ പ്രവേശിക്കാന്‍ പാടുള്ളു എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

കേസില്‍ ഇടപെടാതിരിക്കാനും, സ്വാധീനിക്കാതിരിക്കാനും വേണ്ടിയാണ് കേരളത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണു കേസ് സിബിഐ ഏറ്റെടുത്ത വിവരം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. 

കേസില്‍ സിബിഐയുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം ജാമ്യം നല്‍കുന്ന കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇതിനായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി. 

ജിഷ്ണു പ്രണോയ് കേസും, ലക്കടി ലോ കോളെജ് വിദ്യാര്‍ഥി ഷെഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസും ഒരുമിച്ചായിരുന്നു കോടതി പരിഗണിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്‍മാരേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടികള്‍

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

ജോലി സ്ഥലത്ത് പ്രശംസ, തൊഴിലന്വേഷകര്‍ക്ക് നല്ല കാലം

Today's Rashi Phalam March 24, 2026: തീരുമാനങ്ങളിൽ ആത്മവിശ്വാസം വർധിക്കും, സന്തോഷകരമായ അന്തരീക്ഷം

SCROLL FOR NEXT