Kerala

കെവിന്‍ വധക്കേസില്‍ സാക്ഷി കൂറുമാറി ; പ്രതികള്‍ക്കെതിരായ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചത്

പ്രതികള്‍ നീനുവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിയാമായിരുന്നുവെന്നും, വാള്‍ ഒളിപ്പിക്കുന്നത് കണ്ടു എന്നുമാണ് അബിന്‍ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒരു സാക്ഷി കൂറുമാറി. കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപാണ് കോടതിയില്‍ കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് അബിന്‍ കോടതിയില്‍ മൊഴി നല്‍കിയത്. 

പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായം ചോദിച്ചുവെന്ന മൊഴിയും തിരുത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും ഇയാല്‍ നിഷേധിച്ചു. പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇങ്ങനെ പറഞ്ഞതെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. 

പ്രതികളുടെ സുഹൃത്തായ അബിന്‍ പ്രദീപ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പ്രതികള്‍ നീനുവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിയാമായിരുന്നുവെന്നും, വാള്‍ ഒളിപ്പിക്കുന്നത് കണ്ടു എന്നുമാണ് അബിന്‍ ചങ്ങനാശ്ശേരി മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതാണ് വിചാരണ കോടതിയില്‍ നിഷേധിച്ചത്. 

കേസില്‍ ഇന്ന് മറ്റ് രണ്ട് സാക്ഷികളെ കൂടി വിസ്തരിച്ചു.ആറും ഏഴും സാങികളെയാണ് വിസ്തരിച്ചത്. നീനുവിനെ താമസിപ്പിച്ചിരുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍ ബെന്നി, സംഭവദിവസം പ്രതികള്‍ രാത്രി ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്ത് തട്ടുകട നടത്തുന്ന ബിജു എന്നിവരെയാണ് വിസ്തരിച്ചത്. പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഇവര്‍ ഉറച്ചുനിന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT