Kerala

കൊട്ടിയൂര്‍ ബലാത്സംഗം; മൂന്നുപേര്‍ കൂടി കീഴടങ്ങി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി കീഴടിങ്ങി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി കീഴടിങ്ങി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്നാം പ്രതിയായ ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനും നാലാം പ്രതിയുമായ ഹൈദരാലി, ആശുപത്രയുടെ അഡ്മിനിസ്‌ട്രേറ്ററും അഞ്ചാം പ്രതിയുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. ഇനി കേസിലെ ആറാം പ്രതി സിസ്റ്റര്‍ ലിസ് മരിയയും ഏഴാം പ്രതി അനീറ്റയും കീഴടങ്ങാനുണ്ട്. ഇന്ന കീഴടങ്ങിയവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിക്കും. കഴിഞ്ഞ ദിവസം വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ,തങ്കമ്മ,സിസ്റ്റര്‍ ബെറ്റി എന്നിവര്‍ കീഴടങ്ങിയിരുന്നു. കുട്ടിയെ പീഢിപ്പിച്ച വൈദികന്‍ ഇപ്പോഴും ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'

അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം, എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു; വാതിലുകള്‍ പൊട്ടിത്തെറിച്ചു- വിഡിയോ

പൊന്നുമോനെ അവസാനമായി കാണാനായില്ല, വെടിക്കെട്ട് അപകടത്തിൽപ്പെട്ട ഗിരിയുടെ അമ്മ അന്തരിച്ചു

തമിഴ്നാട്-ബം​ഗാൾ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

വെടിക്കെട്ട് ഒഴിവാക്കണം, ആചാരപരമായി തൃശൂര്‍ പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; നിര്‍ണായക യോഗം ഇന്ന്

SCROLL FOR NEXT