Kerala

കൊല്ലത്ത് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുമെന്ന് ഡിജിപി

കുളത്തൂപ്പുഴയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുളത്തൂപ്പുഴയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വെടിയുണ്ടകള്‍ വിദേശ നിര്‍മ്മിതമാണെന്ന് ബോധ്യപ്പെട്ടെന്ന് ഡിജിപി വ്യക്തമാക്കി. കുളത്തൂപ്പുഴ ചോഴിയക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്ന് 14 വെടിയുണ്ടകളാണ് കണ്ടെടുത്തത്.

വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന് സംശയം. പിഒഎഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് നിഗമനം. സ്ഥലത്ത് വീണ്ടും ബോംബ് സ്‌ക്വാഡിന്റെ പരിശോധന ആരംഭിച്ചിരിക്കുകയാണ്.

കവറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിനിടെയാണ് ഇവ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന സംശയം ഉയര്‍ന്നത്.

പാകിസ്ഥാന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്ന ഇടമാണ് പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന 7.62 എംഎം വെടിയുണ്ടകളാണിവ എന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പിഒഎഫില്‍ നിര്‍മ്മിച്ചതാണ് എന്ന സംശയത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്. 10 എണ്ണം ബുള്ളറ്റ് കെയ്‌സില്‍ വെച്ച രീതിയിലും നാലെണ്ണം പുറത്ത് കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT