Kerala

കോണ്‍ഗ്രസ് ക്ഷണം ചര്‍ച്ച ചെയ്യും; ചെങ്ങന്നൂരില്‍ തനിച്ച് മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കാനില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കാനില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തളളിയാണ് തുഷാര്‍ വെളളാപ്പളളി രംഗത്തുവന്നത്.  തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടിരുന്നു. 

എന്‍ഡിഎ വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞ തുഷാര്‍ വെളളാപ്പളളി പ്രശ്‌നപരിഹാരത്തിന് സാധ്യതയുളളതിനാലാണ് കടുത്ത നിലപാട് സ്വീകരിക്കാത്തതെന്നും വ്യക്തമാക്കി. അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കും.എന്നാല്‍ എന്‍ഡിഎയ്ക്ക് എതിരെ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസ് ക്ഷണം ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കി.

നേരത്തെ ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട വെളളാപ്പളളി ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു. ഇനി ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്‍തുണയ്ക്കില്ല. ബിഡിജെഎസിന് ഇപ്പോഴുള്ളത് മനസ് തകര്‍ന്ന അണികളാണെന്നും അദേഹം വ്യക്തമാക്കി.അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞവര്‍ പോലും പിന്നാലെ വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT