Kerala

കോഴിക്കോട് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടഞ്ഞ് അപകടം: മരണം രണ്ടായി

ബിഹാര്‍ സ്വദേശിയായ കിസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ് മരിച്ചത് - കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് നിയമ ലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ്  രണ്ട് തൊഴിലാളികൾ മരിച്ചു. ബിഹാര്‍ സ്വദേശിയായ കിസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി.

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. കിസ്മത്ത് അടക്കമുള്ള തൊഴിലാളികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ടവര്‍ എല്ലാവരും ബിഹാര്‍ സ്വദേശികളാണെന്ന് ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് നിയമ ലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കെട്ടിടം ഉടമയ്ക്കും കരാറുകാരനും എതിരെ പോലീസ് കേസെടുത്തു. കെട്ടിട നിര്‍മാണം നടക്കുന്ന മറ്റുസ്ഥലങ്ങളിലും വരുംദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മഴ പെയ്തതിനാല്‍ കെട്ടിട നിര്‍മാണ സ്ഥലത്തുനിന്ന് മണ്ണുനീക്കുന്നത് അപകടത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.ഷ്കരമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT