Kerala

ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും 'തീവില'; കരിമീന്‍ 600, നെയ്മീന്‍ 700, ആട്ടിറച്ചി 600

ക്രിസ്തുമസ്-പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിസ്തുമസ്-പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം. പച്ചക്കറികളുടെ ക്രമാതീതമായ വില വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇറച്ചിക്കും മീനിനും വില കൂടുന്നത് ഇരുട്ടടിയായി.നോമ്പുകാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന വില ക്രിസ്മസ് അടുത്തതോടെ കുതിച്ചുയരുകയായിരുന്നു. 

പത്തു ദിവസത്തിനിടെ ചിലയിനം മീനിന് കിലോയ്ക്കു 100 രൂപ വരെ വര്‍ധിച്ചു. ഇറച്ചിക്കോഴി വില രണ്ടാഴ്ച കൊണ്ട് 15 രൂപ വരെ കൂടി.കരിമീന് 600 രൂപയാണു വിപണിവില. വലിപ്പം കുറഞ്ഞ കരിമീനിനു പോലും 500 രൂപ നല്‍കണം. നാടന്‍ കരിമീന്‍ കിട്ടാനില്ലെന്നാണ് വിലവര്‍ധനയ്ക്ക് വ്യാപാരികളുടെ ന്യായീകരണം. ക്ഷാമത്തിന്റെ മറവില്‍ രുചിയും ഗുണവും കുറഞ്ഞ ആന്ധ്രാ കരിമീന്‍ വ്യാപകമായി ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്നുണ്ട്.

കേര വില 220- 250 രൂപയായി. വിപണിയില്‍ കുറവായ കാളാഞ്ചിയുടെ വില 700 കടന്നു. നെയ്മീനിന്റെ വില 700 രൂപയ്ക്കു മുകളിലാണ്. മത്തി 150, അയല  180, കിളി  150 എന്നിങ്ങനെയാണ് മറ്റു മീനുകളുടെ വില.ഇറച്ചിക്കോഴിക്ക് 105 രൂപയില്‍ കൂടുതലായി. പോത്തിറച്ചി ചിലയിടങ്ങളില്‍ 10 രൂപ വര്‍ധിച്ച് 350 രൂപയായി. ആട്ടിറച്ചിക്ക് കിലോയ്ക്ക് 600 രൂപ നല്‍കണം. പന്നിയിറച്ചി 230 -250 രൂപ നിരക്കിലാണ് വില്‍പ്പന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

SCROLL FOR NEXT