Kerala

ക്ഷേത്രങ്ങളിൽ ഭക്തർക്ക് നാളെ മുതൽ പ്രവേശനം, വഴിപാടും നടത്താം ; ആറന്മുള വള്ളസദ്യ ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം  :  ക്ഷേത്രങ്ങളിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. കർശന നിയന്ത്രണങ്ങളോടെ ഭക്തരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. 

ക്ഷേത്രത്തിന്റെ നാലമ്പലത്തിൽനിന്ന് ഭക്തർക്ക് തൊഴാൻ അവസരമൊരുക്കും. വഴിപാട് നടത്താം. ശ്രീകോവിലിന് സമീപം ഭക്തർക്ക് പ്രവേശനമില്ല. വഴിപാട് പ്രസാദം ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നൽകാൻ സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. നേരത്തെ ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 

ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. ഇക്കാര്യം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഓഗസ്റ്റ് നാലിനാണ് നടക്കേണ്ടിയിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT