Kerala

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു 

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് റമീസ് ആശുപത്രിയില്‍ എത്തിയത്.  

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍  നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍ഐഎ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍  സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍  നടത്തിയ ഫോണ്‍ സംഭവങ്ങള്‍, വിവിധ ചാറ്റുകള്‍ , ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്.  സി ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ്  മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള'യെ 'കേരളം' ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍

'ഇടിയപ്പം സോഫ്റ്റാകാൻ ഇത്രയേ വേണ്ടൂ'; ഈ രഹസ്യം അറിയാമോ

ഇഡ്ഡലിയും ദോശയും ഒഴിവാക്കി, ചൂടിനെ ചുഴറ്റിയെറിയാൻ പഴങ്കഞ്ഞിയാണ് ബെസ്റ്റ്; കുറിപ്പ്

'പിതാവില്‍ നിന്ന് രക്ഷിക്കണം'; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

അരുന്ധതി റോയ്‌യുടെ തിരക്കഥ, 'ഗേ' കഥാപാത്രമായി ഷാരൂഖ് ഖാന്‍; 'കാണാതായ സിനിമ' 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക്!

SCROLL FOR NEXT