Kerala

ഗോപാലസേനയ്ക്കു കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദി: ബല്‍റാം

ഗോപാലസേനയ്ക്കു കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദി: ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഗോപാലസേനയ്ക്കു കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. കൂറ്റനാട്ടുണ്ടായ സംഘര്‍ഷത്തില്‍ തന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നന്ദിയെന്നും ബല്‍റാം പറഞ്ഞു. കൂറ്റനാട്ട് സ്വകാര്യ ചടങ്ങിനെത്തിയപ്പോള്‍ ചീമുട്ടയേറും തുടര്‍ന്നു സംഘര്‍ഷവുമുണ്ടായതിനു പിന്നാലെയാണ് ബല്‍റാമിന്റെ കുറിപ്പ്.


തൃത്താല കൂറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധവുമായി എത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ ബല്‍റാമിനു നേരെ ചീമുട്ടയെറിഞ്ഞത്. ബല്‍റാമിനെ പ്രതിരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

രാവിലെ പത്തരയോടെയാണ് സ്വകാര്യ പരിപാടിയുടെ ഉദ്ഘാടനത്തിനായി വിടി ബല്‍റാം എത്തിയത്. ഇവിടെ നേരത്തെ തന്നെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജാഥയായി എത്തിയ ഇവര്‍ ബല്‍റാം വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചീമുട്ടയെറിയുകയായിരുന്നു. പിന്നീട് എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറുമുണ്ടായി.

സിപിഎം പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. ചുരുക്കം പൊലീസുകാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കൂടുതല്‍ പൊലീസ് എത്തി ഇവരെ വിരട്ടിയോടിച്ചു. നിരവധി പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകരും സംഘര്‍ഷത്തില്‍ പരിക്കു പറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT