Kerala

ചത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്

ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ 2ാം ഘട്ട വോട്ടെടുപ്പ് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍:  ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 18 മണ്ഡലങ്ങളില്‍ കഴിഞ്ഞ 12 നു വോട്ടെടുപ്പു നടന്നിരുന്നു. മുന്‍നിരനേതാക്കളെല്ലാം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ പ്രചാരണം നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി ഇറങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു 49 സീറ്റാണു ലഭിച്ചത്. കോണ്‍ഗ്രസിനു 39. ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതത്തില്‍ 0.7 % മാത്രം വ്യത്യാസം. 4.3 % വോട്ട് ബിഎസ്പിക്കും ലഭിച്ചു. 

3 തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ 3ാം ശക്തിയായി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുണ്ട്. ബിഎസ്പി, സിപിഐ കക്ഷികളുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാണു ജോഗിയുടെ രംഗത്തുള്ളത്. മര്‍വാഹിയില്‍ അജിത് ജോഗി ഇന്നു ജനവിധി തേടും.

ബിജെപി മന്ത്രിമാരായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ (റായ്പുര്‍ സിറ്റി സൗത്ത്), രാജേഷ് മുനാത് (റായ്പുര്‍ സിറ്റി വെസ്റ്റ്), അമര്‍ അഗര്‍വാള്‍ (ബിലാസ്പുര്‍), ബിജെപി പ്രസിഡന്റ് ധരംലാല്‍ കൗശിക് (ബില്ഹ) തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടും. 

മുഖ്യമന്ത്രി രമണ്‍ സിങ് ആദ്യഘട്ട മല്‍സരത്തിലാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബാഹല്‍ (പട്ടാന്‍), പ്രതിപക്ഷ നേതാവ് ടി. എസ്.സിങ് ദേവ് (അംബികാപുര്‍) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിലെ പ്രമുഖര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT