Kerala

ചമ്പക്കരക്കുരുക്ക് അഴിയുന്നു ; പുതിയ പാലം നാളെ ഉദ്ഘാടനം ചെയ്യും

വൈറ്റിലയില്‍നിന്ന് പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിര്‍മിച്ചതിനൊപ്പമാണ് ചമ്പക്കരയിലെ പഴക്കം ചെന്ന പാലം പുനര്‍നിര്‍മിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി ചമ്പക്കര കനാലിന് കുറുകെ നിര്‍മ്മിച്ച രണ്ടാമത്തെ പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. മെട്രോ പദ്ധതിയുടെ ഭാഗമായി ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലമാണ് നാടിന് സമര്‍പ്പിക്കുന്നത്. 

വൈറ്റിലയില്‍നിന്ന് പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിര്‍മിച്ചതിനൊപ്പമാണ് ചമ്പക്കരയിലെ പഴക്കം ചെന്ന പാലം പുനര്‍നിര്‍മിച്ചത്. 10 മാസം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്. ഇതോടെ ചമ്പക്കരയില്‍ ഒരു പാലം ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ട് പാലമാകും. ഇതോടെ വൈറ്റില-തൃപ്പൂണിത്തുറ റൂട്ടിലെ ഗതാഗതം കൂടുതല്‍ സുഗമമാകും. 

മെട്രോ പാതയ്‌ക്കൊപ്പം പഴയപാലത്തിനു കിഴക്കുഭാഗത്തുകൂടി ഏഴരമീറ്റര്‍ വീതിയില്‍ ആദ്യപാലത്തിന്റെ നിര്‍മാണം 2019 മെയ് ഒമ്പതിന് പൂര്‍ത്തിയായിരുന്നു. 350 മീറ്റര്‍ നീളമുള്ള പാലത്തിന്റെ മധ്യഭാഗത്ത് 45 മീറ്റര്‍ നീളമുള്ള ഒറ്റ സ്പാനാണുള്ളത്. കനാലിലൂടെ ബാര്‍ജുകള്‍ക്കും മറ്റും പോകാന്‍ സൗകര്യമൊരുക്കിയാണ് നീളമേറിയ സ്പാന്‍ നിര്‍മിച്ചത്. മധ്യഭാഗത്ത് ഏഴുമീറ്ററാണ് ഉയരം. 

ആദ്യപാലം ഗതാഗതത്തിന് തുറന്നതോടൊപ്പം രണ്ടാമത്തെ പാലം നിര്‍മാണം തുടങ്ങി 10 മാസത്തിനുള്ളിലാണ് ഗതാഗതത്തിന് തുറക്കുന്നത്. 245 മീറ്ററാണ് നീളം. മെട്രോ പാത ഉള്‍പ്പെടെ പാലത്തിന്റെ നിര്‍മാണച്ചെലവ് 50 കോടി രൂപ. പാലം നിര്‍മ്മാണത്തിനൊപ്പം വൈറ്റിലമുതല്‍ പേട്ട വരെ റോഡ് നാലുവരിയാക്കിയിരുന്നു. പേട്ടമുതല്‍ എസ്എന്‍ ജങ്ഷന്‍വരെയുള്ള റോഡ് നാലുവരിയാക്കുന്നത് പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT