Kerala

ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് വൈറസ് പകരുന്നത്. അസൈക്ലോവിര്‍ എന്ന ആന്റിവൈറല്‍ മരുന്ന് സഹായിക്കും.

പനി,ശരീരവേദന, നടുവേദന, കഠിനമായ ക്ഷീണം, എന്നിവയാണ് പ്രാരംഭലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും കൈകളിലും ദേഹത്തും വായിലും തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍ എല്ലാം ഓരേസമയം അല്ല ശരീരത്തില്‍  പ്രത്യക്ഷപ്പെടുന്നത്. നാലു് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളഌല്‍ കുമികളകള്‍ താഴ്ന്നു തുടങ്ങും.

ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്ന് മാസത്തെ കാലയളവില്‍ രോഗം പിടിപ്പെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം ഉണ്ടാകാനും ഭാരക്കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ശരീരത്തില്‍ തുടരെത്തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിലുള്ള കുമിളകളുടെ ശമനത്തിന് സഹായിക്കും.

രോഗിക്ക്്  കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ഏത് ആഹാരവും കഴിക്കാം. രോഗി വായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കന്‍ പോക്‌സിന് പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡ് അറിയാം

Kerala Election Results 2026 Live: കാത്ത് കാത്ത് കേരളം..; ഉടന്‍ ജനവിധിയറിയാം

വോട്ടെണ്ണല്‍: ഇന്ന് ഡ്രൈ ഡേ, മദ്യവില്‍പ്പനയില്ല

നിമിഷങ്ങളെണ്ണി കാത്തിരിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും; നേമത്ത് പ്രതീക്ഷ: ശബരീനാഥന്‍

SCROLL FOR NEXT