Kerala

ചെലവ് ചുരുക്കി രാജ്യാന്തര ചലചിത്ര മേള; ഡലിഗേറ്റ് ഫീസ് 2000 രൂപ

കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. 600 രൂപയായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ്. 10 ലക്ഷം രൂപ നല്‍കിയിരുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഒഴിവാക്കാനും തീരുമാനം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന അധിക ഫണ്ട് ഇത്തവണ ലഭിക്കാത്തതു കൊണ്ടാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്.

വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം  ഏഷ്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ ആയിരിക്കും ജൂറികളെ കണ്ടെത്തുക. മേള നടക്കുന്ന ദിവസങ്ങളില്‍ സാധാരണ നടത്താറുള്ള ശില്‍പശാല, പാനല്‍ ഡിസ്‌കഷന്‍, എക്‌സിബിഷന്‍ തുടങ്ങിയവയും ഒഴിവാക്കും.

ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 ചിത്രങ്ങളാണ് മേളയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 120 ചിത്രങ്ങളായിരിക്കും ഉണ്ടാകുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT