Kerala

ചെലവ് ചുരുക്കി രാജ്യാന്തര ചലചിത്ര മേള; ഡലിഗേറ്റ് ഫീസ് 2000 രൂപ

കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. 600 രൂപയായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ്. 10 ലക്ഷം രൂപ നല്‍കിയിരുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഒഴിവാക്കാനും തീരുമാനം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന അധിക ഫണ്ട് ഇത്തവണ ലഭിക്കാത്തതു കൊണ്ടാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്.

വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം  ഏഷ്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ ആയിരിക്കും ജൂറികളെ കണ്ടെത്തുക. മേള നടക്കുന്ന ദിവസങ്ങളില്‍ സാധാരണ നടത്താറുള്ള ശില്‍പശാല, പാനല്‍ ഡിസ്‌കഷന്‍, എക്‌സിബിഷന്‍ തുടങ്ങിയവയും ഒഴിവാക്കും.

ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 ചിത്രങ്ങളാണ് മേളയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 120 ചിത്രങ്ങളായിരിക്കും ഉണ്ടാകുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT