Kerala

ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികം, സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജനങ്ങള്‍ക്കു വേണ്ടത്ര മുന്നറിയിപ്പു നല്‍കാതെയാണ് തുറന്നുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.

സ്വജനപക്ഷപാതം നടത്തിയതിനാണ് ജയരാജനു മന്ത്രിസ്ഥാനം നഷ്ടമായത്. ഇതിന് അടിസ്ഥാനമായ നിയമനം ജയരാന്‍ നടത്തിയത് ആരും ഇതുവരെ നിഷേധിച്ചിട്ടില്ല. ഒരുപാടു കേസുകള്‍ എഴുതിത്തള്ളിയ കൂട്ടത്തില്‍ ഈ കേസും വിജിലന്‍സ് എഴുതിത്തള്ളുകയാണുണ്ടായത്. അതിന്റെ പേരില്‍ ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. യുഡിഎഫ് ചടങ്ങു ബഹിഷ്‌കരിക്കും.

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജനങ്ങള്‍ക്കു വേണ്ടത്ര മുന്നറിയിപ്പു നല്‍കാതെയാണ് തുറന്നുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി യുഡിഎഫ് സഹകരിക്കും. യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ വീതം സംഭാവന നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT