Kerala

ജോളി പണയം വയ്ക്കാന്‍ ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെ; കുരുക്ക് മുറുക്കി ആഭരണ മോഷണവും

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പണയം വയ്ക്കാന്‍ സുഹൃത്ത് ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെയെന്നു സ്ഥിരീകരണം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പണയം വയ്ക്കാന്‍ സുഹൃത്ത് ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെയെന്നു സ്ഥിരീകരണം. സിലിയുടെ മരണ ശേഷം ജോളി ഏല്‍പ്പിച്ച എട്ടേകാല്‍ പവന്‍ സ്വര്‍ണം ജോണ്‍സന്‍ ഇന്നലെ അന്വേഷണ സംഘത്തിനു കൈമാറി. ഇതില്‍ മാലയും വളയും സിലിയുടേതാണെന്നു സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞു. മറ്റു മൂന്ന് ബാങ്കുകളിലായി ജോളി പണയം വച്ചിരുന്നതിലും സിലിയുടെ സ്വര്‍ണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ വടകര തീരദേശ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണ് ജോണ്‍സന്‍ ആഭരണങ്ങള്‍ കൈമാറിയത്. സ്ഥിരീകരണത്തിനായി സഹോദരന്‍ സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പൊലീസ് ഇവിടേക്കു വിളിച്ചുവരുത്തിയിരുന്നു. ഇവര്‍ ശരിവച്ചതോടെ കൊലക്കേസില്‍ നിര്‍ണായക തെളിവായി ഈ ആഭരണങ്ങള്‍ മാറും.

തന്റെ സ്വര്‍ണമാണെന്നു വിശ്വസിപ്പിച്ചാണ് ജോളി പണയം വയ്ക്കാനായി നല്‍കിയതെന്നു ജോണ്‍സന്‍ നേരത്തേ അറിയിച്ചിരുന്നു. പുതുപ്പാടിയിലെ സഹകരണ ബാങ്കിലായിരുന്നു ഇതു വച്ചത്. പണയമെടുത്ത് സ്വര്‍ണം കൈയില്‍ സൂക്ഷിച്ചിരുന്നെങ്കിലും ജോളിയുടെ അറസ്റ്റുണ്ടായതിനാല്‍ കൈമാറാന്‍ കഴിഞ്ഞില്ലെന്നും അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍