Kerala

ട്രാഫിക് പിഴ ഏഴ് ദിവസത്തിനകം അടയ്ക്കണം, ജനുവരി ഒന്നുമുതൽ പിടിവീഴും  

പിടിയിലാകുന്നവർ ഇ–ചലാൻ വഴി ഓൺലൈനിൽ പിഴ അടച്ചാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുകയൊള്ളു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാതെ കറങ്ങി നടക്കുന്ന വാഹനങ്ങൾക്ക് ഇനി എവിടെ വെച്ചും പിടിവീഴാം. പിഴവീണ് ഏഴ് ദിവസത്തിനകം തുക അടച്ചില്ലെങ്കിൽ ജനുവരി മുതൽ രാജ്യത്തെവിടെയും പിടികൂടും. 

പിഴയടയ്ക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഇന്റർസെപ്റ്റർ വാഹനത്തിന്റെ 10 മീറ്റർ പരിധിയിലെത്തുമ്പോൾ ഉദ്യോഗസ്ഥർക്കു വിവരം ലഭിക്കും. ഇങ്ങനെ പിടിയിലാകുന്നവർ ഇ–ചലാൻ വഴി ഓൺലൈനിൽ പിഴ അടച്ചാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുകയൊള്ളു. 

ഫാസ്ടാ​ഗ്, ജിപിഎസ്, കേന്ദ്ര സർക്കാരിന്റെ ‘വാഹൻ സാരഥി’ സോഫ്റ്റ് വെയർ എന്നിവയുടെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇ ചലാൻ നടപടിക്രമങ്ങളും ‘വാഹൻ സാരഥി’യിൽ വാഹന വിവരങ്ങൾ ചേർക്കുന്നതും ഈ മാസം പൂർത്തിയാക്കും. പിഴവീഴുമ്പോഴും അടയ്ക്കുമ്പോഴും സോഫ്റ്റ്‍വെയറിൽ അപ്ഡേറ്റ് ആകുന്ന തരത്തിലാണ് ഇത് ചിട്ടപ്പെടുത്തുന്നത്. 

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പരിശോധനയ്ക്കിടെ നേരിട്ടും ഓഫിസോ കോടതിയോ മുഖേനയും അടയ്ക്കുന്ന രീതി ഒഴിവാക്കി പിഴ അപ്പോൾതന്നെ ഓൺലൈനിൽ അടയ്ക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. പിഴയിൽ പരാതിയുള്ളവർ 7 ദിവസത്തിനകം കോടതിയിൽ കേസ് ഫയൽ ചെയ്യണം. ഡൽഹി, മുംബൈ, ​ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് നടപ്പാക്കികഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT