Kerala

ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍; ലൈസന്‍സ് സസ്‌പെന്റ് ചെയ്തു; രണ്ടാഴ്ചജനറല്‍ ആശുപത്രി ശുചീകരിക്കണം

ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ - ലൈസന്‍സ് സസ്‌പെന്റ് ചെയ്തു - രണ്ടാഴ് ജനറല്‍ ആശുപത്രി ശുചീകരിക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അമിത വേഗത്തില്‍ ടിപ്പര്‍ ലോറി ഓടിച്ചു പിടിയിലായ വെങ്ങോല സ്വദേശി കെഎസ് രാജീവിനെ ശിക്ഷയുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സേവനത്തിനയച്ചു.

ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിലോ ഭക്ഷണവിതരണ വിഭാഗത്തിലോ പ്രതിഫലമില്ലാതെ സേവനം ചെയ്യാനാണ് നിര്‍ദ്ദേശം. ഇന്നലെ രാവിലെ കളക്ടറേറ്റിന് സമീപം അത്താണി ജങ്ഷനിലാണ് മരണപ്പാച്ചിലിനിടെ ടിപ്പര്‍ പിടിയിലായത്.അമിതവേഗത്തില്‍ പായുന്ന ടിപ്പര്‍ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദേ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പിടികുടിയത്.

ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ആര്‍ടിഒയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസം ടിപ്പര്‍ അപകടത്തില്‍ ജില്ലയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്. 

ഗതാഗത നിയമലംഘനത്തിന് മോട്ടോര്‍ വാഹനവകുപ്പ് ഏതാനുമാസം മുന്‍പ് അനൗദ്യോഗികമായി നടപ്പാക്കിയ ശിക്ഷാരീതിയാണ് ജനറല്‍ ആശുപത്രിയിലെ സേവനം. ഒട്ടേറെ പേരാണ് ഇതിനകം ശിക്ഷ വാങ്ങിയത്. 2 ദിവസം മുതല്‍ 14 ദിവസം വരെ ഈ സേവനം ചെയ്യണം. അത്യാഹിത വാര്‍ഡിലും മറ്റും കിടക്കുന്ന രോഗികളെ പരിചരിക്കുമ്പോള്‍ ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT