Kerala

തിരുവനന്തപുരത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കി; കേന്ദ്രറിപ്പോര്‍ട്ട് തള്ളി ജലഅതോറിറ്റി

കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ജലഅതോറിറ്റി രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരത്തെ വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിനെതിരേ ജല അതോറിറ്റി. ഗുണനിലവാരം ഉറപ്പാക്കിയാണ് തിരുവനന്തപുരത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് ജലഅതോറിറ്റി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ജലഅതോറിറ്റി രംഗത്തെത്തിയത്. 

ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍ ഉറപ്പുവരുത്തിയ ശേഷമാണ് കുടിവെളളം വിതരണം ചെയ്യുന്നത്. 15 ഘടകങ്ങള്‍ പരിശോധിച്ചാണ് നിലവാരം ഉറപ്പുവരുത്തുന്നതെന്നും ജല അതോറിറ്റി വ്യക്തമാക്കി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് (ബിഐഎസ്)നടത്തിയതായി പറയുന്ന പരിശോധനയുടെ വിശദവിവരങ്ങള്‍ അതോറിറ്റിക്ക് കിട്ടിയിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതോറിട്ടി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ 13 സുപ്രധാന നഗരങ്ങളില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 21 പ്രമുഖ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയില്‍ മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT