Kerala

തൃശ്ശൂര്‍ പൂരത്തെയും ഹൈന്ദവദൈവങ്ങളെയും അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് : ആര്‍എംപി നേതാവിനെതിരെ കേസ്

ആര്‍ വൈ എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍ എ സഫീറിന്റെ പേരിലാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍ :  തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഹൈന്ദവദൈവങ്ങളെ അപമാനിക്കുന്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ ആര്‍ എം പി നേതാവിനെതിരെ കേസെടുത്തു.  ആര്‍എംപി.യുടെ യുവജനവിഭാഗമായ ആര്‍ വൈ എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍ എ സഫീറിന്റെ പേരിലാണ് മതസ്​പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കേസെടുത്തത്. ബിജെപി, വിഎച്ച്പി നേതാക്കളുടെ പരാതിയിലാണ്  വാടാനപ്പള്ളി പോലീസ് കേസെടുത്തത്. 

ബി ജെ പി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടനും വിശ്വഹിന്ദു പരിഷത്ത് തളിക്കുളം ഖണ്ഡ് ജനറല്‍ സെക്രട്ടറി പ്രജീഷ് പടിയത്തുമാണ് സഫീറിനെതിരെ പരാതി നൽകിയത്. ഏപ്രില്‍ 25-ന് സഫീറിന്റേതായി വന്ന പോസ്റ്റില്‍ പൂരത്തിനുള്ള ദേവിമാരുടെ വരവിനെക്കുറിച്ചും കുടമാറ്റത്തെക്കുറിച്ചും വെടിക്കെട്ടിനെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളതെന്ന് പരാതിയില്‍ പറയുന്നു. സഫീര്‍ തന്നെയാണോ പോസ്റ്റിട്ടതെന്ന് സൈബര്‍സെല്‍ പരിശോധിച്ചശേഷം സൈബര്‍ വകുപ്പുകള്‍ കേസിലുള്‍പ്പെടുത്തും. അതേസമയം, ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ, സഫീര്‍ അത് പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT