Kerala

നിര്‍മ്മാണ അനുമതിയിലെ ക്രമക്കേട്; ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടും, ലൈസന്‍സ് റദ്ദാക്കി

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭാ കൗണ്‍സിലിന്റെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം -  ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്ഠമായാണ് തീരുമാനം കൊക്കൊണ്ടത്

സമകാലിക മലയാളം ഡെസ്ക്

തശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭാ കൗണ്‍സിലിന്റെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ദിലീപിന്റെ ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന ആരോപണം ചര്‍ച്ച ചെയ്യുന്നതിനായാണ് ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നത്.  ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ അടച്ചുപൂട്ടണമെന്ന് ഏകകണ്ഠമായാണ് തീരുമാനം കൊക്കൊണ്ടത്

ഡി സിനിമാസിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലത്താണെന്നായിരുന്നു എല്‍ഡിഎഫ് ആരോപിച്ചത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ പൊളിച്ചുമാറ്റാത്തത് എന്താണെന്ന ചോദ്യമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്്. ഡി സിനിമാസിന്റെ നിര്‍മാണത്തിനായി ഭൂമി കയ്യേറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സര്‍വേ വിഭാഗം വ്യക്തമാക്കിയിരുന്നു. എഴ് തവണയെങ്കിലും കൈമാറ്റം നടന്നാണ് ഭൂമി ദിലീപിന്റെ കയ്യിലേക്ക് എത്തിയതെന്ന് അധികൃതര്‍ പറയുന്നു. എന്നാലിത് മിച്ചഭൂമി അല്ലെന്നാണ് നിഗമനം. ഏത് തരം ഭൂമിയാണ് ഇതെന്ന് ഭൂമിയുടെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT