Kerala

നടിയെ അക്രമിച്ച കേസ്: പൊലീസിന് തുടരന്വേഷണ സാധ്യത തെളിയുന്നു; ക്വട്ടേഷന്‍ നല്‍കിയതാരാണെന്ന് വിവരം ലഭിച്ചു  

നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പൊലീസിന് തുടരന്വേഷണത്തിനുള്ള വഴികള്‍ തുറക്കുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുമ്പാകെ ജിന്‍സന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസില്‍ തുടരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും.നടിയെ അക്രമിച്ചത് എന്തിനാണെന്നും ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്ന ജിന്‍സനോട് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ജിന്‍സനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ജിന്‍സന്‍ സുനില്‍കുമാര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. 

ജിന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സിജെഎം കോടതി അംഗീകരിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ജിന്‍സന്‍ ആവര്‍ത്തിച്ചാല്‍ കേസ് വഴിതിരിയും. ഇതോടെ പൊലീസിന് ഗൂഢാലോചന നടത്തിയ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കും. കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സുനില്‍കുമാറിനേയും ചോദ്യം ചെയ്യാന്‍ സാധിക്കും. സുനില്‍കുമാര്‍ ഉള്‍പ്പെടെ എട്ടുപ്രതികള്‍ ഇപ്പോഴും കാക്കനാട് ജയിലിലാണുള്ളത്. എഡിജിപി ബി.സന്ധ്യയാണ് കേസന്വേഷണത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 17ന് രാത്രിയാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT