Kerala

നടിയെ ആക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ രണ്ട് അഭിഭാഷകരെ ഇന്ന് വിസ്തരിക്കും 

പെന്‍ഡ്രൈവും, മൊബൈല്‍ ഫോണും അഭിഭാഷകര്‍ വഴിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനഃരാരംഭിക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്ന് വിസ്തരിക്കും. 

ആക്രമണത്തിന് ഇരയായതിന് പിന്നാലെ പൊലീസിന് നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രതി സുനില്‍ കുമാര്‍ അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും, അത് പകര്‍ത്തിയ പെന്‍ഡ്രൈവുമാണ് കൈമാറിയത്. 

പെന്‍ഡ്രൈവും, മൊബൈല്‍ ഫോണും അഭിഭാഷകര്‍ വഴിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ രണ്ട് അഭിഭാഷകരുടേയും മൊഴി കേസില്‍ നിര്‍ണായകമാണ്. പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയേയും ഇന്ന് വിസ്തരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

SCROLL FOR NEXT