Kerala

നാനൂറോളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന; പള്ളി വികാരിമാർക്കെതിരെ കേസ്

നാനൂറോളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന; പള്ളി വികാരിമാർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ആളുകൾ കൂടിച്ചേരുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രാർഥന നടത്തിയ പള്ളി വികാരിമാർക്കെതിരെ കേസ്. കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിമാരായ ഫാ. തോമസ് പട്ടാംകുളം, അസി. വികാരി ഫാ. ജോസഫ് ഓരത്ത് എന്നിവർക്കെതിരെ രാജപുരം പൊലീസാണ് കേസെടുത്തത്. 

മത മേലധ്യക്ഷന്മാരുടെ നിർദേശം പോലും പാലിക്കാതെയാണ് നാനൂറോളം പേരെ പങ്കെടുപ്പിച്ച് പള്ളിയിൽ ചടങ്ങ് നടത്തിയത്. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പ് പ്രകാരവും കൊറോണ പ്രതിരോധ നിർദേശം ലംഘിച്ചതിന് 269ാം വകുപ്പ് പ്രകാരവുമാണ് കേസ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് എടുക്കുന്ന ജില്ലയിലെ ആദ്യത്തെ കേസാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT