Kerala

നെയ്യാറ്റിൻകര കൊലപാതകം; ഭീഷണിയുണ്ടെന്ന് ദൃക്സാക്ഷി

ഒരു സംഘമാളുകൾ രാത്രിയില്‍ കടയിലെത്തി ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷിയായ സുൽത്താൻ മാഹീൻ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാർ പ്രതിയായ നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ സാക്ഷിക്ക് ഭീഷണി. ഒരു സംഘമാളുകൾ രാത്രിയില്‍ കടയിലെത്തി ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷിയായ സുൽത്താൻ മാഹീൻ പറയുന്നു. ക്രൈംബ്രാഞ്ച്  സംഘം മൊഴിയെടുത്തതിന് പിന്നാലെയാണ് ഭീഷണി നാല് പേർ തന്നെ ഭീഷണിപ്പെടുത്തി. പിന്നാലെ മറ്റൊരാളും ഭീഷണിയുമായി രം​ഗത്തെത്തിയെന്നും ഇയാൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി സനലിന്റെ കുടുംബം ആരോപിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് അമ്മ രമണിയും ഭാര്യ വിജിയും വ്യക്തമാക്കി. 

ക്രൂരമായ കൊലപാതകം നടന്ന് അഞ്ചാം ദിനത്തിലും തുമ്പൊന്നും കിട്ടിയിട്ടില്ല. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പ്രതിയെവിടെയുണ്ടെന്ന് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ എം ആന്റണി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT