Kerala

പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര്‍ മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ജ്യൂഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. 

'അമൃത്സര്‍, ഗുരുദാസ്പൂര്‍, തന്‍ താരന്‍ എന്നിവിടങ്ങളില്‍ നടന്ന വ്യാജമരണത്തെക്കുറിച്ച് മജിസ്‌ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. ജലന്ധര്‍ ഡിവിഷന്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കുറ്റക്കാരായ ആരെയും ഒഴിവാക്കില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സേവനം തേടാമെന്ന് ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജമദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനും അവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT