Kerala

പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: പിണറായി വിജയന്‍

കുറ്റവാളി രക്ഷപ്പെടുന്നതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുതെന്നും ഒരു അധികാര ശക്തിയേയും പോലീസ് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വാധീനത്തിന്റെ പേരില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന തരത്തിലേക്കു പൊലീസ് സംസ്‌ക്കാരം മാറിയെന്ന കാര്യം കേരളം മുഴുവന്‍ മനസിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളി രക്ഷപ്പെടുന്നതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുതെന്നും ഒരു അധികാര ശക്തിയേയും പോലീസ് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസിനു സര്‍ക്കാര്‍ നല്‍കുന്ന ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. അപരാധികളെ രക്ഷപ്പെടുത്തുന്നതും നിരപരാധികളെ ശിക്ഷിക്കുന്നതും ഒരു പോലെ ഒഴിവാക്കണം. ലോക്കപ്പ് മര്‍ദനം, മൂന്നാം മുറ, അഴിമതി എന്നിവ ഒരുതരത്തിലും ഉണ്ടാകാന്‍ പാടില്ല. ഇതു പൂര്‍ണമായി ഒഴിവായിട്ടുണ്ടെന്ന അഭിപ്രായം സര്‍ക്കാരിനില്ല.

പൊലീസ് മര്‍ദനം സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പരാതികള്‍ വരുന്നുണ്ട്. കഴമ്പുണ്ടെന്നു കണ്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി പൊലീസ് സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടാകണം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. 

സെന്‍സേഷണലായ കാര്യങ്ങളില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കരുത്. വിശദീകരണം അധികാരപ്പെട്ടവര്‍ ആവശ്യമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. വിവരങ്ങള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT